എന്റെ പിഴ .. എന്റെ വലിയ പിഴ…

യു.കെയിൽ എത്തിയതു മുതലുള്ള പ്രധാന പരാതി ഇവിടെ മലയാളി സുഹൃത്തുക്കൾ തീരെ ഇല്ലെന്നതായിരുന്നു. ആയതു കൊണ്ട് തന്നെ പുതിയതായി എത്തുന്ന എല്ലാവരുടെയും ഫോൺ നമ്പർ കണ്ടെത്തി ഒരു സൗഹൃദ ബന്ധം ഉണ്ടാക്കിയിരുന്നു.

സന്ദീപ്, ശരൺ, മുതൽ വിശാഖ് വരെ ഇപ്പോൾ ഞങ്ങൾ എണ്ണത്തിൽ മുപ്പതിൽ അധികമായി…

അതിനിടയിൽ വാരാന്ത്യങ്ങളിൽ കൃക്കറ്റ് കളിയും അല്ലറ ചില്ലറ ഒത്തുകൂടലുകളുമായി ആഘോഷമാക്കി.

അങ്ങനെ ഒരു വിളിപ്പാടകലെ എന്തിനും ഏതിനും ഒരു പറ്റം സുഹൃത്തുക്കൾ..

ഇതിനിടയിൽ എൻ്റെ പിറന്നാളും വന്നെത്തി.. പണ്ടൊക്കെ മിക്കപ്പോഴും പിറന്നാൾ കഴിഞ്ഞാണ് അയ്യോ ഇന്നലെ ആയിരുന്നല്ലേ ആ ദിവസം എന്നു തന്നെ ഓർക്കാറുള്ളത്. അല്ലെങ്കിലും നമുക്ക് എന്ത് പിറന്നാൾ.. എല്ലാ ദിവസങ്ങളേയും പോലെ മറ്റൊരു ദിവസം.

Read More

പിറന്നാൾ ഓർമ്മകൾ

സുമേഷിന്റെ പിറന്നാളാണ് ഇന്ന് …

ഞങ്ങളുടെ കൂട്ടത്തിലെ കലാകാരൻ.. വരയാണ് അവന്റെ പ്രധാനം….

ക്ലബ്ബിന്റെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അവനുള്ള ആശംസകൾ നിറയുകയാണ്…

ഞങ്ങളുടെ സൗഹൃദങ്ങളെല്ലാം ഹൃദയംകൊണ്ടായിരുന്നു….

അതുകൊണ്ട് തന്നെ ഓരോ മുഖങ്ങൾക്കും ഒരുപാട് കഥകൾ പറയാനുണ്ടാകും….

വൈകുന്നേരങ്ങളിലെ ക്രിക്കറ്റ് കളിയുടെ ….

പിന്നീട് രാത്രിയിൽ ക്ലബ്ബിൽ ഒത്തു ചേർന്ന് അന്നത്തെ ധീര വീര പരധൂഷണങ്ങളുടെ ….

അമ്പലപറമ്പിലെ നാടക വിശേഷങ്ങളുടെ…

പള്ളിപ്പെരുന്നാളിലെ ഗാനമേളകളുടെ ….

പഞ്ചായത്തു മേളകളുടെ നാടക ഒരുക്കങ്ങളുടെ….. അങ്ങനെ അങ്ങനെ…

ഇപ്പോൾ പഴയ ഒരു പാർട്ടിയുടെ കാര്യം ഓർമ്മവരുന്നു …

പത്തിരുപത് വര്ഷം മുന്നേയുള്ള ഒരു പാർട്ടി…

Read More

ബിലാത്തിയിലെ പുതുവർഷം

ഒരു മഹാമാരി കവർന്നെടുത്ത കാലത്തിലും തെറ്റില്ലാത്ത നേട്ടങ്ങളുടെ ഒരു വര്‍ഷം തന്നെയായിരുന്നു എനിക്ക് 2020.

പതിനഞ്ചു വർഷത്തെ ദുബായ് ജീവിതത്തിനു ശേഷം പുതിയ അങ്കത്തിനായി യു.കെയിലേക്ക് കൂടുമാറിയ വർഷം.

കൊറോണയെ ഭയന്ന് കൂട്ടിലടച്ച മാസങ്ങളിൽ മാളുവിന്റെ ഓരോ ആഗ്രഹങ്ങളും നമ്മൾ യു.കെയിൽ എത്തുമ്പോൾ കൊറോണ മാറുമെന്നും അപ്പോൾ നമുക്ക് ‘അത്’ ചെയ്യാം എന്നും പറഞ്ഞു മാറ്റിവെച്ചിരുന്നു .

അതിൽ ഏറ്റവും വലുതായിരുന്നു അവളുടെ അഞ്ചാം പിറന്നാൾ ആഘോഷം.

കൊറോണ അതിന്റെ ആദ്യ വരവ് യു.എ. ഇ യിൽ താണ്ഡവമാടിയ കാലമായതിനാൽ ഒരു കേക്ക് പോലും പുറത്തുപോയി വാങ്ങിക്കാൻപറ്റാതെ മമ്മി ഉണ്ടാക്കിയ വട്ടേപ്പം മുറിച്ചാഘോഷിച്ചു.

‘പട പേടിച്ചു പന്തളത്തു ചെന്നപ്പോൾ പന്തം കൊളുത്തി പട’ എന്ന് പറഞ്ഞപോലെ ഞങ്ങൾ ഇവിടെ വന്നപ്പോൾ കൊറോണയും  ഇവിടെ രണ്ടാം വരവ് ഗംഭീരമാക്കുന്നു.

Read More