എന്റെ പിഴ .. എന്റെ വലിയ പിഴ…

യു.കെയിൽ എത്തിയതു മുതലുള്ള പ്രധാന പരാതി ഇവിടെ മലയാളി സുഹൃത്തുക്കൾ തീരെ ഇല്ലെന്നതായിരുന്നു. ആയതു കൊണ്ട് തന്നെ പുതിയതായി എത്തുന്ന എല്ലാവരുടെയും ഫോൺ നമ്പർ കണ്ടെത്തി ഒരു സൗഹൃദ ബന്ധം ഉണ്ടാക്കിയിരുന്നു.

സന്ദീപ്, ശരൺ, മുതൽ വിശാഖ് വരെ ഇപ്പോൾ ഞങ്ങൾ എണ്ണത്തിൽ മുപ്പതിൽ അധികമായി…

അതിനിടയിൽ വാരാന്ത്യങ്ങളിൽ കൃക്കറ്റ് കളിയും അല്ലറ ചില്ലറ ഒത്തുകൂടലുകളുമായി ആഘോഷമാക്കി.

അങ്ങനെ ഒരു വിളിപ്പാടകലെ എന്തിനും ഏതിനും ഒരു പറ്റം സുഹൃത്തുക്കൾ..

ഇതിനിടയിൽ എൻ്റെ പിറന്നാളും വന്നെത്തി.. പണ്ടൊക്കെ മിക്കപ്പോഴും പിറന്നാൾ കഴിഞ്ഞാണ് അയ്യോ ഇന്നലെ ആയിരുന്നല്ലേ ആ ദിവസം എന്നു തന്നെ ഓർക്കാറുള്ളത്. അല്ലെങ്കിലും നമുക്ക് എന്ത് പിറന്നാൾ.. എല്ലാ ദിവസങ്ങളേയും പോലെ മറ്റൊരു ദിവസം.

Read More

പിറന്നാൾ ഓർമ്മകൾ

സുമേഷിന്റെ പിറന്നാളാണ് ഇന്ന് …

ഞങ്ങളുടെ കൂട്ടത്തിലെ കലാകാരൻ.. വരയാണ് അവന്റെ പ്രധാനം….

ക്ലബ്ബിന്റെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അവനുള്ള ആശംസകൾ നിറയുകയാണ്…

ഞങ്ങളുടെ സൗഹൃദങ്ങളെല്ലാം ഹൃദയംകൊണ്ടായിരുന്നു….

അതുകൊണ്ട് തന്നെ ഓരോ മുഖങ്ങൾക്കും ഒരുപാട് കഥകൾ പറയാനുണ്ടാകും….

വൈകുന്നേരങ്ങളിലെ ക്രിക്കറ്റ് കളിയുടെ ….

പിന്നീട് രാത്രിയിൽ ക്ലബ്ബിൽ ഒത്തു ചേർന്ന് അന്നത്തെ ധീര വീര പരധൂഷണങ്ങളുടെ ….

അമ്പലപറമ്പിലെ നാടക വിശേഷങ്ങളുടെ…

പള്ളിപ്പെരുന്നാളിലെ ഗാനമേളകളുടെ ….

പഞ്ചായത്തു മേളകളുടെ നാടക ഒരുക്കങ്ങളുടെ….. അങ്ങനെ അങ്ങനെ…

ഇപ്പോൾ പഴയ ഒരു പാർട്ടിയുടെ കാര്യം ഓർമ്മവരുന്നു …

പത്തിരുപത് വര്ഷം മുന്നേയുള്ള ഒരു പാർട്ടി…

Read More

ബിലാത്തിയിലെ പുതുവർഷം

ഒരു മഹാമാരി കവർന്നെടുത്ത കാലത്തിലും തെറ്റില്ലാത്ത നേട്ടങ്ങളുടെ ഒരു വര്‍ഷം തന്നെയായിരുന്നു എനിക്ക് 2020.

പതിനഞ്ചു വർഷത്തെ ദുബായ് ജീവിതത്തിനു ശേഷം പുതിയ അങ്കത്തിനായി യു.കെയിലേക്ക് കൂടുമാറിയ വർഷം.

കൊറോണയെ ഭയന്ന് കൂട്ടിലടച്ച മാസങ്ങളിൽ മാളുവിന്റെ ഓരോ ആഗ്രഹങ്ങളും നമ്മൾ യു.കെയിൽ എത്തുമ്പോൾ കൊറോണ മാറുമെന്നും അപ്പോൾ നമുക്ക് ‘അത്’ ചെയ്യാം എന്നും പറഞ്ഞു മാറ്റിവെച്ചിരുന്നു .

അതിൽ ഏറ്റവും വലുതായിരുന്നു അവളുടെ അഞ്ചാം പിറന്നാൾ ആഘോഷം.

കൊറോണ അതിന്റെ ആദ്യ വരവ് യു.എ. ഇ യിൽ താണ്ഡവമാടിയ കാലമായതിനാൽ ഒരു കേക്ക് പോലും പുറത്തുപോയി വാങ്ങിക്കാൻപറ്റാതെ മമ്മി ഉണ്ടാക്കിയ വട്ടേപ്പം മുറിച്ചാഘോഷിച്ചു.

‘പട പേടിച്ചു പന്തളത്തു ചെന്നപ്പോൾ പന്തം കൊളുത്തി പട’ എന്ന് പറഞ്ഞപോലെ ഞങ്ങൾ ഇവിടെ വന്നപ്പോൾ കൊറോണയും  ഇവിടെ രണ്ടാം വരവ് ഗംഭീരമാക്കുന്നു.

Read More

വെല്‍ക്കം ടു സലാല

“തിരികെ ഞാന്‍ വരുമെന്ന വാര്‍ത്ത കേള്‍പ്പാനായി ഗ്രാമം കൊതിക്കാറുണ്ടെന്നും…
തിരികെ മടങ്ങുവാന്‍ തീരത്തടുക്കുവാന്‍ ഞാനും കൊതിക്കാറുണ്ടെന്നും…. ”

ദേ .. രണ്ടാമത് പറഞ്ഞതാ സത്യം ..അല്ലാതെ നാട്ടിലാരും കണ്ണില്‍ മണ്ണെണ്ണ ഒഴിച്ചോന്നും ഇരിപ്പില്ല… കെട്ടുന്നതിനു മുന്നേ ഇരുന്നില്ല പിന്നാ കെട്ടി കഴിഞ്ഞ്….

അടുത്ത പ്രൊജക്റ്റ്‌ തുടങ്ങുന്നതിനു മുന്നേ ആനുവല്‍ ലീവിനു പോയി വന്നോളു… എന്ന് മുതലാളി പറഞ്ഞപ്പോള്‍ ഒരു ആവേശത്തിനു കേറി ഓകെ പറഞ്ഞു…

പക്ഷേ ഏതോ ‘കാ’ പഴുത്തപ്പോ ആര്‍ക്കോ എന്തോ പറ്റിയപോലെ … എനിക്ക് ലീവ് കിട്ടിയപ്പോള്‍ ആന്‍സിക്ക് ലീവ് കിട്ടിയില്ല…
ആ… ഈ ലീവ് ഇവിടെ തന്നെ ഉറങ്ങി തീര്‍ക്കാം…

ജോലി ഉള്ളപ്പോഴല്ലേ ലീവ് എടുത്ത് വീട്ടില്‍ ഇരിക്കാന്‍ പറ്റൂ….

Read More

ഇടത്താവളം

അബുവിനോടും വിടപറഞ്ഞപ്പോള്‍  ശ്രീനിയുടെ കണ്ണുകള്‍ നിറഞ്ഞു ..

പ്രവാസ ജീവിതത്തിന്റെ ഒറ്റപ്പെടലില്‍ അവനു താങ്ങായിരുന്നത് ചില നല്ല സൗഹൃദങ്ങളായിരുന്നു ..

അതിലെ അവസാനത്തെ കണ്ണിയായിരുന്നു അബു..

പൊരിയുന്ന വെയിലില്ലാതെ .. കവറോളിന്റെ ദുര്‍ഗന്ധമില്ലാതെ … ഭാര്യയും മകനും ഒത്തുള്ള വര്‍ഷങ്ങളുടെ ഇടവേളകളില്‍ കിട്ടുന്ന കുറച്ചു ദിവസങ്ങള്‍ക്കായുള്ള ഒരു യാത്രയിലും അവന്‍  ഇന്നേവരെ സങ്കടപ്പെട്ടിട്ടിരുന്നില്ല …

നന്മയുടെ നിറമുള്ള അവന്റെ  ഗ്രാമത്തെ ഉപേക്ഷിച്ച് പ്രവാസത്തിലേക്ക് പറിച്ചു എറിയപ്പെട്ടപ്പോള്‍ അവന്റെ പ്രാരാബ്ധങ്ങള്‍ ആയിരുന്നു അവനെ മുന്നോട്ട് നയിച്ചത്….

അത് ഓരോന്നായി അഴിച്ചെടുക്കുമ്പോഴും കുരുക്കുകകളുടെ എണ്ണം ഏറിവന്നു …

അഴിച്ചു തീര്‍ക്കാന്‍ പറ്റാത്ത കുരുക്കിലാണ് അവനെന്ന തിരിച്ചറിവിന് 24 വര്‍ഷങ്ങള്‍ വേണ്ടിവന്നെന്നു മാത്രം….

എങ്കിലും ഒന്നുമില്ലായ്മയില്‍ നിന്ന് ഒരു ചെറിയ വീടും അതിനോട് ചേര്‍ന്ന് കുറച്ചു സ്ഥലവും സ്വന്തമാക്കാന്‍ അവനെ സഹായിച്ചത് ഈ മരുഭൂമിയിലെ ജീവിതം തന്നെയാണ്..

ഈ ഇരുപത്തിനാല് വര്‍ഷത്തെ ജീവിതം അവസാനിപ്പിച് അവന്‍ നാട്ടിലേക്ക് യാത്രയാകുബോള്‍ ആകെയുള്ള സമ്പാദ്യവും അതുതന്നെ….

ഇനി എന്ത് എന്നൊരു വലിയ ചോദ്യം അവന്റെ മുന്നില്‍ നില്‍ക്കുമ്പോഴും ശാലിനിയുടെയും മകന്‍ ഉണ്ണിയോടും ഒപ്പമുള്ള ദിവസങ്ങള്‍ തന്നെ ആയിരുന്നു മനസ്സുനിറയെ …


എണ്ണിചുട്ട അപ്പം പോലെ നാട്ടിലേക്ക് അയക്കുന്ന പണം കൊണ്ട് ഒരു പരാതിയുമില്ലാതെ എങ്ങനെയൊക്കെയോ കുടുംബം പുലര്‍ത്തിയിരുന്ന അവള്‍ക്ക് അവന്റെ സാമീപ്യം ഒരു ആശ്യാസമായേക്കാം ..

ഏറെ കാത്തിരുപ്പിനു ശേഷം കിട്ടിയ ഉണ്ണിയെ നേരെ ചൊവ്വേ ഒന്ന് ഒമാനിക്കണം …

തനിക്ക് ആവുന്ന വിധം അവനെ പഠിപ്പിക്കണം …

നാട്ടിലേക്ക് മടങ്ങിയെത്തിയ ഒരു ശരാശരി മലയാളിയുടെ ആഗ്രഹങ്ങള്‍ തന്നായിരുന്നു ശ്രീനിയുടെയും …

ഇപ്പോള്‍ ഒരു അലാറത്തിന്റെയും അലര്ച്ചയില്ലാതെ രാവിലെ തന്നെ ഉണരുന്നു…

പാല്‍ വാങ്ങിക്കാനായി പോകുന്ന വഴി ശ്രീധരേട്ടന്റെ കടയില്‍ കയറി ചായയും കുടിച്ച് നാട്ടു വര്‍ത്തമാനങ്ങള്‍ ….

വരുന്ന വഴിയില്‍ പരിചയക്കാരോടെല്ലാം കുശലം പറച്ചില്‍….

വീട്ടില്‍ എത്തിയാല്‍ ഉണ്ണിയെ സ്കൂളിലേക്ക് അയക്കുവാനായിട്ടുള്ള ഒരുക്കങ്ങള്‍…

അവനെ സ്കൂള്‍ ബസ്സില്‍ യാത്രയാക്കുന്നു … ശേഷം ശാലിനിയെ കുടുംബ കാര്യങ്ങളില്‍ സഹായിക്കുന്നു… വൈകുന്നേരം കൂട്ടുകാരുമൊത്ത് ഒത്തുകൂടുന്നു…

അങ്ങനെ മധുര സുന്ദര ദിവസങ്ങള്‍…

ഈ മനോഹര ദിവസങ്ങള്‍ അവന്‍  ഉള്‍പ്പെട്ടിരുന്ന പ്രവാസികള്‍ ആര്‍ക്കൊക്കെയോ വേണ്ടി ഹോമിക്കുന്നു…

ആ… എന്തെങ്കിലും ഒക്കെ ഉപേക്ഷിച്ചാലേ മറ്റെന്തെങ്കിലും ഒക്കെ നേടാനാകൂ ….

നീണ്ടകാലത്തെ പ്രവാസം സമ്മാനിച്ച രോഗങ്ങള്‍ ഓരോന്നായി തലപൊക്കി തുടങ്ങി….

വര്‍ദ്ധിച്ച ചെലവുകള്‍ അവന്റെ  പേഴ്സും കാലിയാക്കിക്കൊണ്ടിരുന്നു… ഉടന്‍ ഒരു വരുമാന മാര്‍ഗ്ഗം കണ്ടെത്തണം….

തനിക്കറിയാകുന്ന വെല്‍ഡിംഗ് നു ഈ ഗ്രാമത്തില്‍ വലിയ സാദ്യതകള്‍ ഇല്ലെന്നവന്‍  തിരിച്ചറിഞ്ഞു…

തൊട്ടടുത്തുള്ള ചെറു പട്ടണത്തില്‍ ഒരു ലോഡ്ജ് 5 വര്‍ഷത്തെ പാട്ടത്തിനു നല്‍കുന്നു എന്ന് ഒരു സുഹൃത്ത് വഴി അറിഞ്ഞു…

കമ്പനിയില്‍ ജോലിക്കായി വരുന്ന പുറം നാട്ടുകാര്‍ ഏറെയുള്ള അവിടെ അത് സാമാന്യം തെറ്റില്ലാത്ത ഒന്നാണെന്ന് തോന്നി…

അവന്റെ എല്ലാ സമ്പാദ്യങ്ങളും പണയപ്പെടുത്തി നാട്ടില്‍ ഒരു വരുമാന മാര്‍ഗ്ഗം ആകുമെന്ന പ്രതീക്ഷയില്‍ കടങ്ങള്‍ക്ക് നടുവില്‍ ആ ലോഡ്ജ് പാട്ടത്തിനു എടുത്തു ….

അങ്ങനെ നാട്ടില്‍ ഒരു ജീവിതം കേട്ടിപ്പടുക്കുന്നതിനിടയില്‍ ആണ് ആ ലോഡ്ജില്‍ താമസമാക്കിയ ഒരാള്‍ അവിടെ വിഷം കഴിച്ചു ആത്മഹത്യ ചെയ്തത് …

അതിന്റെ കേസിന്റെ പുറകെ ആയിരുന്നു കുറെ നാളുകള്‍ …. ആത്മഹത്യ ചെയ്ത ലോഡ്ജില്‍ താമസക്കാരെയും കിട്ടാതായി….

ലോണിന്റെ തവണകള്‍ പല തവണ മുടങ്ങി… ജീവിതം കൂടുതല്‍ ക്ലേശകരമായി …

ആത്മഹത്യക്കായി ലോഡ്ജുകള്‍ തിരഞ്ഞെടുക്കുന്ന അവര്‍ അറിയുന്നില്ല ആ ലോഡ്ജിനുപിന്നിലും ജീവിതങ്ങള്‍ ഉണ്ടെന്നു…

സ്വന്തം ജീവിതത്തിന് വിലകൊടുക്കാത്ത അവര്‍ മറ്റുള്ളവരുടെ ജീവിതത്തിനു എന്ത് വിലകൊടുക്കും ???

ഇനി പുതിയൊരു ബിസിനസ്സ് തുടങ്ങുവാനുള്ള വിദൂര  സാധ്യത മുന്നിലില്ല എന്ന തിരിച്ചറിവ് അവനെ വീണ്ടും ഒരു പ്രവാസിയാക്കി…..

പ്രാരാബ്ധങ്ങളുടെ കെട്ടുകള്‍ അഴിക്കാന്‍….

©Lajeev Kalappattil

Thank you for reading malayalam blogs Kalappadan

യാത്ര..ജീവിത യാത്ര..

എന്റെ വലതുവശത്തായി അവള്‍ ഇരിക്കുന്നുണ്ട്..  ഞങ്ങള്‍ പരസ്പരം മിണ്ടുന്നില്ല…

ഒന്ന് നോക്കിപ്പോയാല്‍ പൊട്ടിക്കരയും എന്നുറപ്പാണ്… യാത്ര ഷാര്‍ജ എയര്‍പോര്‍ട്ട് നെയും ലക്ഷ്യമായി നീങ്ങിക്കൊണ്ടിരുന്നു….

അവളെ നാട്ടിലേക്ക് യാത്രയാക്കുവാനായി…

കല്യാണത്തിന് ശേഷമുള്ള എന്റെ ഇവിടേക്കുള്ള യാത്രയും  വളരെ വികാരപരിതമായിരുന്നു…

എയര്‍പോര്‍ട്ട്ല്‍,കഴിഞ്ഞ 8 വര്‍ഷവും വിടചോല്ലുമ്പോഴെല്ലാം ഞാന്‍  കരഞ്ഞിരുന്നു..

എന്നാല്‍ ഇത്തവണ എന്റെ കണ്ണുകള്‍ ഈറനണിഞ്ഞാല്‍ ഒരു പൊട്ടിക്കരച്ചില്‍  കാണേണ്ടിവരും അയതുകൊണ്ട് എങ്ങനെയോക്കെയോ  ഞാനതുള്ളില്‍  ഒതുക്കി…

എണ്ണിച്ചുട്ട അപ്പം പോലെ കിട്ടിയ 30 അവധി ദിവസങ്ങള്‍ക്ക് ശേഷം അവളെ നാട്ടിലാക്കിയതിന്റെ വേദനയുമായി…

ഇവിടെ എത്തിയ ശേഷം ഓരോ ദിവസവും അവളുടെ വിസക്കുള്ള ഒരുക്കത്തില്‍ ആയിരുന്നു…

കടമ്പകള്‍ ഏറെയും .. വീട്.. മാര്യേജ് സര്‍ട്ടിഫിക്കറ്റ് അറ്റെസ്റ്റേഷന്‍ അങ്ങനെ.. അങ്ങനെ…

ഒടുവില്‍ 17 നാളുകള്‍ക്ക് ശേഷം  വിസ കിട്ടി… അതിനടുത്ത ബുധനാഴ്‌ച അവളും എത്തി…

ഏറെ പ്രതീക്ഷയുമായിട്ടാണ് അവള്‍ എത്തിയത്.. ഉടന്‍  MOH,DHA പരീക്ഷകള്‍ എഴുതണം..  എവിടെയെങ്കിലും ജോലിക്ക് കയറണം..

ഈ ഇടവേളയില്‍ കിട്ടുന്ന ദിവസങ്ങള്‍ ശരിക്കും ആഘോഷിക്കണം..

അങ്ങനെ അങ്ങനെ…

എന്നാല്‍കഴിയുന്ന രീതിയില്‍ ഞാന്‍  ഫ്ലാറ്റിലേക്ക് വേണ്ടുന്ന കാര്യങ്ങള്‍ ഒരുക്കിയിരുന്നെങ്കിലും  അടുക്കള അവളുടെ മേഖലയായതിനാല്‍ അവളുടെ ഇഷ്ടപ്രകാരം തന്നെ ഓരോ സാധനങ്ങള്‍ തിരഞ്ഞെടുക്കലായിരുന്നു ഞങ്ങളുടെ ആദ്യ ദിനങ്ങളില്‍ …..

പിന്നെ ബന്ധുക്കളുടെയും സുഹ്രുത്തുക്കളുടെയും വീടുകളിലേക്കുള്ള സന്ദര്‍ശനങ്ങള്‍ …

 ദിവസള്‍  ചറപറാ പോകുമ്പോള്‍ ഹെഡ് ഓഫീസില്‍ നിന്നും വൈഫിന്റെ വിസ സ്റ്റാമ്പ്‌ ചെയ്യാനുള്ള മെഡിക്കല്‍ എടുക്കണം എന്ന അറിയിപ്പ് കിട്ടി…

ആറു മാസങ്ങള്‍ക്ക് മുന്‍പേ ന്യുമോണിയ വന്നതൊഴിച്ചാല്‍ അവള്‍ക്ക് മാറ്റ് അസുഖങ്ങള്‍ ഒന്നും ഇല്ലായിരുന്നു … ആ ന്യുമോണിയയുടെ എന്തോ അവശേഷിപ്പ് X-Ray യില്‍ ഉണ്ടായിരുന്നു..

എന്റെ കാലക്കേടെന്നു പറഞ്ഞാല്‍ മതിയല്ലോ ആ അവശേഷിപ്പ് എന്റെ പല പദ്ധതികളുടെയും തിരുശേഷിപ്പ് മാത്രമാക്കി മെഡിക്കലില്‍ അവള്‍ പരാജയപ്പെട്ടു…

ആയതിനാല്‍  അവളെ തിരിച്ച് നാട്ടിലേക്ക് അയക്കുന്നതിനുള്ള യാത്രയിലാണ് ഞങ്ങള്‍.

അങ്ങനെ ഏറെ സന്തോഷം നിറഞ്ഞ 20 ദിവസത്തിനു ശേഷമുള്ള യാത്ര..
യാത്രയങ്ങനെ തുടരുന്നതിനിടയില്‍ “ഇച്ചായാ…എഴുനേല്‍ക്ക് .. 7 മണിയായി..  ഇന്ന് മെഡിക്കലിന്റെ റിസല്‍ട്ട് വാങ്ങിച്ചിട്ട് വേണ്ടേ ഓഫീസില്‍ പോകാന്‍…”
എന്നുള്ള ആന്സിയുടെ വിളി കേട്ടാണ് ഞാന്‍ ഉണര്‍ന്നത്…

ഹോ .. മനുഷ്യനെ പേടിപ്പിക്കാന്‍ ഇതൊരു സ്വപ്നമായിരുന്നോ …

വെളുപ്പാന്‍ കാലത്തു കണ്ട സ്വപ്നം ഫലിക്കും എന്നുകേട്ടിടുണ്ട് , സ്വപ്നമായിരുന്നു എന്ന്‍ വിശ്വാസിക്കാന്‍ തന്നെ സമയമെടുത്തു

കുളിച്ചു റെഡിയായി ഹോസ്പിറ്റലിലേക്ക് …

ഉള്ളില്‍ അല്പം പേടിയോടെ തന്നെയാണ് റിസള്‍ട്ട്‌  വാങ്ങിയത്…

അറബിയില്‍ ആയതിനാല്‍  റിസള്‍ട്ട്‌ തന്ന സിസ്റ്ററിനോടും അടുത്തുനിന്ന അറബിയോടും “പാസ്സായി” എന്ന് ഉറപ്പ് വരുത്തിയിട്ടാണ് ഞാന്‍ ഓഫീസിലേക്ക് പോന്നത്….

 വാല്‍ക്കഷണം :  ഒരൊറ്റ ചോദ്യം മതി നിങ്ങളുടെ ജീവിതം മാറ്റിമറിക്കാന്‍……… …അല്ല… ഉത്തരം….

©Lajeev Kalappattil

Thank you for reading malayalam blogs Kalappadan



 

ക്ഷണക്കത്ത്‌

ഈ പള്ളി ഇടവകയില്‍പ്പെട്ട പാലാല്‍ കളപ്പാട്ടില്‍ രാജന്റെയും ലീലാമ്മയുടെയും മകന്‍ ലെജീവ്‌ എന്ന് വിളിക്കുന്ന ദേവസ്യയും കോതമംഗലം പള്ളി ഇടവകയില്‍ പെട്ട ജോര്‍ജ്ജിന്റെയും സൂസന്റെയും മകള്‍ ആന്‍സി എന്ന് വിളിക്കുന്ന സാറയും തമ്മിലുള്ള വിവാഹം ഏപ്രില്‍ മാസം 8 -)൦ തീയതി നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു…

അതെ .. അവസാനം ആ വാരിയെല്ലുകണ്ടുകിട്ടി … വടക്ക്‌ കിടന്നതിനെ തെക്കോട്ട് പോയി അന്യോഷിച്ചാ കിട്ടുമോ ? അതുതന്നെയുമല്ല പെണ്ണുകാണാന്‍ വാരാന്ത്യം ടിക്കറ്റ്‌ എടുത്തും പോകുവല്ലേ…

ഇവള്‍ എന്നെനേരില്‍ കണ്ടിട്ടില്ലാത്തകൊണ്ട് അവള്‍ക്ക് എന്നെയും ഇഷ്ടപ്പെട്ടു…

കല്യാണ ദിവസമേ ഇനി തിരുമുഖം ദര്‍ശനത്തിനു കൊടുക്കാവൂ എന്നും അവളുടെ ബോധം പോകുന്നതിനു മുന്നേ കേട്ടിയേക്കണം എന്ന വിധക്ത ഉപദേശവും കിട്ടിയിട്ടുണ്ട്…

അവളുടെ ‘കാലക്കേട്’ എന്ന് അസൂയക്കാര്‍ പറയുമെങ്കിലും ഇപ്പോള്‍ അവള്‍ ഒരു ലോട്ടറി എടുത്താല്‍ ഒരു കോടിയും മാരുതിക്കാറും പിന്നെ … ആ അങ്ങനെ എന്തൊക്കെയോ അവളുടെ വീട്ടില്‍ ഇരിക്കും എന്നതാണ് സത്യം …

ഇനി അവളെ പരിചയപ്പെടുത്താം …

അവള്‍ ഒരു മാലാഖയാണ് … കൈയില്‍ മെഴുകുതിരി നാളങ്ങളുമായി … എന്റെ ജീവിതത്തിലേക്ക്‌ വെളിച്ചം വീശുവാന്‍ അവള്‍ വരികയായ് ….

സുന്ദരി, സുശീല ….

വാ പോയ കോടാലി പോലെ നാക്കിനു എല്ലില്ലാത്ത എനിക്ക് മിതഭാഷിയായ സഹധര്‍മ്മിണി !!

ഐ ടിക്കാരി വേണ്ട എന്ന് വാശിപിടിച്ച എനിക്ക് ഫേസ് ബുക്ക്‌ അക്കൗണ്ട്‌ പോലും ഇല്ലാത്ത പെണ്‍കുട്ടിയെ തന്നെ കിട്ടി…

എങ്കിലും …… വെള്ളവസ്ത്രം ധരിച്ച് എന്ത് പറഞ്ഞാലും ഒന്നും മിണ്ടാതെ കിട്ടുന്നതും വാങ്ങി പോയിരുന്ന ആ നഴ്സ്സ് വിഭാഗം അല്ല ഇന്ന്…

ഇപ്പൊള്‍ സമരച്ചാലുകളില്‍ നീന്തി തുടിക്കുന്നവരാണ് മാലഖമാര്‍ … അതും സമരം കൊടുംപിരി കൊണ്ട കോതമംഗലത്ത് നിന്നുതന്നെ ആകുമ്പോള്‍ പറയുകയേ വേണ്ടല്ലോ….

പിന്നെ സുന്ദരി, സുശീല.. ഇവര്‍ ഒക്കെ അവളുടെ ഉറ്റ സുഹൃത്തുക്കളാകാനും വഴിയുണ്ട് ….

ചാണ്ടി മുതല്‍ പ്രജി വരെ ഉള്ളവരുമോത്തുള്ള സഹവാസം കൊണ്ട് അടുക്കള ബഹിഷ്കരിച്ചുകൊണ്ട് അവള്‍ നടത്തിയേക്കാവുന്ന സമര മുറകളെ ഞാന്‍ ധീരമായി നേരിടും…

ന്യു ജനറേഷന്‍ ആയകൊണ്ട് ചായ ഉണ്ടാക്കാന്‍ അറിഞ്ഞാല്‍ തന്നെ ഭാഗ്യം…

കെട്ടിടത്തിനു മുകളിലെ ആത്മഹത്യാ ഭീഷണി ..

ആകാരഭംഗിയില്‍ എന്നെപ്പോലെ തന്നെ ഇരിക്കുന്ന കൊണ്ട് കെട്ടിടത്തിനു മുകളില്‍ നിന്നാല്‍ മതി കാറ്റടിച്ചു താഴെ പൊക്കോളും… അതുകൊണ്ട് അവള്‍ ആ കടുംകൈക്ക് മുതിരില്ലെന്നുതന്നെ പ്രതീക്ഷിക്കാം….

ഏഴെട്ടു വര്‍ഷത്തെ പ്രവാസ ജീവിതം അവളുടെ ഒളിപ്പോരുകളെ നേരിടാന്‍ എനിക്ക് കരുത്ത്‌ പകരും എന്നും പ്രത്യാശിക്കാം…

പറഞ്ഞു വന്നത് ഞങ്ങള്‍ വാളും പരിചയുമായി അങ്കത്തിന് ഇറങ്ങുകയാണ്… ഏപ്രില്‍ 8 നു …
എന്റെ ജീവിത യാത്രയുടെ രണ്ടാം ഘട്ടത്തിന് അന്ന് തുടക്കം കുറിക്കുകയാണ്… ഏറെ പ്രതീക്ഷകളോടെ …

എല്ലാ പ്രീയ സുഹൃത്തുക്കളെയും ജീവിതത്തിലെ ഈ സുന്ദര നിമിഷത്തിനു സാക്ഷിയാകുവാന്‍ സ്നേഹപൂര്‍വ്വം ക്ഷണിക്കുന്നു…

വാല്ക്കഷണം : ക്ലോക്ക് ,കസ്സരോള്‍, ചില്ല് – സ്റ്റീല്‍ പാത്രങ്ങള്‍ ആദിയായവ വീടിന്‍റെ കയറി താമസത്തിനു കിട്ടിയത് ഇഷ്ടം പോലെ ഇരിക്കുന്നുണ്ടെന്ന് പ്രത്യേകം അറിയിക്കുന്നു….

©Lajeev Kalappattil

Thank you for reading malayalam blogs Kalappadan

ഓര്‍ക്കാപ്പുറത്ത് ഒരു ഓര്‍മ്മ

അജിയുടെ കുഞ്ഞാവയും കെട്ടിയോളും എത്തി.. എന്നെ അവന്‍ ചവിട്ടി പുറത്താക്കി…
ഇപ്പോള്‍ താമസം ഓഫീസിനു അടുത്താണ്‌..

ഓഫീസും ഫ്ലാറ്റും തമ്മിലുള്ള ദൂരം കേവലം നാല് ബില്‍ഡിംഗ് മാത്രമായി  കുറഞ്ഞപ്പോള്‍ എന്റെ ഉറക്കത്തിന്റെ നീളവും അതിനനുസരിച്ച് കൂടി  …

ഇന്ന് നല്ല കിടിലന്‍ തണുപ്പ് .. ബ്ലാങ്കറ്റിനടിയില്‍ കിടന്നു ഉറങ്ങാന്‍ എന്തൊരു രസം…

ആ രസത്തില്‍ 7.30 നു ഉണര്‍ന്നിരുന്ന ഞാന്‍ ഇന്ന്  ഉണര്‍ന്നപ്പോള്‍ 8 ആയി..

റോളയില്‍ താമസിച്ചുകൊണ്ടിരുന്നപ്പോള്‍ 8.30  നു ഓഫീസില്‍ എത്തിയിരുന്നു ..ഇപ്പോള്‍ അത്  9 നാണ് ..ഇന്നത് 9.30 ആകുമെന്നാതോന്നുന്നേ..

ധൃതിയില്‍ കുളി കഴിഞ്ഞു.. അപ്പോഴാണ്‌ ഡ്രസ്സ്‌ തേച്ചത് ഇല്ലല്ലോ എന്ന് ഓര്‍ത്തത്‌ … അതും കഴിഞ്ഞപ്പോള്‍ സമയം 9 ഉം കഴിഞ്ഞു…

ഉച്ചഭക്ഷണം എന്നും കൊണ്ടുപോകാറുള്ളതാണ് .. ഇനി  എടുക്കാന്‍ നിന്നാല്‍ വൈകും.. ഉച്ചയ്ക്ക്  റൂമില്‍ വന്നു കഴിക്കാമെന്ന് കരുതി …

അങ്ങനെ ഉച്ചവരെ ഉള്ള അങ്കം കഴിഞ്ഞ് ഭക്ഷണം കഴിക്കാന്‍ റൂമിലേക്ക്‌ ഇറങ്ങിയപ്പോഴേ ഓരോരുത്തര്‍ പിറുപിറുത്തു തുടങ്ങി …

പതിവില്ലാത്ത പലതും തുടങ്ങിയിട്ടുണ്ട് നടക്കട്ടെ നടക്കട്ടെ എന്ന്….

നടന്നു ഞാന്‍ ഫ്ലാറ്റില്‍ എത്തിയപ്പോള്‍ അവിടെ കറന്റ്‌ ഇല്ല ..

ലിഫ്റ്റ്‌ വര്‍ക്ക് ചെയ്യുന്നുമില്ല…

കുറച്ചു നേരം വെയിറ്റ് ചെയ്തു അപ്പോള്‍ വാച്ച്മാന്‍ പറഞ്ഞു .. 11 മണിക്ക് പോയതാ എപ്പോള്‍ വരുമെന്ന് അറിയില്ലായെന്ന്  …

റൂമില്‍  ഭക്ഷണം വെച്ചിട്ടുണ്ട് അത് ഒഴിവാക്കി  പുറത്ത്‌ പോയി കഴിക്കാന്‍ ഒരു മടി..
കുറച്ചു നേരം കൂടി കാത്തു നിന്നു ..

ഇല്ല.. വരുന്നതിന്‍റെ ലക്ഷണങ്ങള്‍ ഒന്നുമില്ല…

ഞാന്‍ നടന്നു കയറിയാലോ എന്ന് ആലോചിച്ചു

സ്റെപ്‌ നു അടുത്തേക്ക്‌ നീങ്ങിയപ്പോള്‍ വാച്ച്മാന്‍ പറഞ്ഞു ..

നടന്നുകയറുക എളുപ്പമല്ലാട്ടോ എന്ന്…

പണ്ട് ഐവി  ആന്റിയുടെ വീട്ടില്‍ അവധിക്ക്  പോകുമ്പോള്‍ അവരുടെ മലയുടെ മുകളിലേക്ക് ഞാനും വാവ ചേട്ടായിയും കൂടി ഓട്ടമത്സരം കളിക്കും..

ആദ്യം എത്തിയാല്‍ മലമുകളിലെ ആഞ്ഞിലി മരത്തില്‍ ആദ്യം കയറാം.. ആഞ്ഞിലി പഴം ഏറ്റവും കൂടുതല്‍ ഉള്ള കൊമ്പില്‍ ഇരിക്കാം…

ആ പുല്ലോര്‍ മലയുടെ അത്രയൊന്നും ഇല്ലല്ലോ ഈ 20 നില കെട്ടിടം…

ഞാന്‍ പടികള്‍ കയറാന്‍ തന്നെ തീരുമാനിച്ചു…

ആദ്യ അഞ്ചു നില പാര്‍ക്കിഗ് ആണ്.. അത് കഴിഞ്ഞപ്പോഴേക്കും എന്റെ കാലുകള്‍ കുഴഞ്ഞു തുടങ്ങി…

ഇനി എങ്ങനെയാ  തിരിച്ചിറങ്ങുക ..

അയാള്‍ പറയുന്നത് കേള്‍ക്കാതെ കയറി തുടങ്ങിയതല്ലേ…


ഓരോ ഫ്ലോര്‍ കഴിയുമ്പോഴും ഞാന്‍ വരാന്തയിലേക്ക്‌ നോക്കും കറന്റ്‌ വന്നോ എന്നും ലിഫ്റ്റ്‌ വര്‍ക്ക്‌ ചെയാന്‍ തുടങ്ങിയോ എന്നും… ഇല്ല വന്നിട്ടില്ല…

ഞാന്‍ പത്തു നില കഴിഞ്ഞപ്പോഴേക്കും ഇടക്കൊന്നിരുന്നു…

അത്രമേല്‍ ക്ഷീണിച്ചു…

ഇനി ഭക്ഷണം കഴിച്ചില്ലെങ്കിലും സാരമില്ല…

എങ്ങനെയും റൂമില്‍ എത്തിയാല്‍ മതി…

ഞാന്‍ വീണ്ടും നടന്നു തുടങ്ങി..അങ്ങനെ ഒരുകണക്കിന് പതിനഞ്ചാം നിലയില്‍ …

കെട്ടിടത്തിന്റെ ഇടത്തെ അറ്റത്തുള്ള ഫ്ലാറ്റാണ് ഞങ്ങളുടെത് ..

ഞാന്‍ വാതിലിനരികില്‍ എത്തി … എമര്‍ജന്‍സി വെളിച്ചത്തിലൂടെ താക്കോല്‍ പഴുത് കാണുന്നില്ല…


മൊബൈല്‍ ഓണ്‍ ചെയ്തു .. ആ  വെളിച്ചത്തിലൂടെ താക്കോല്‍ ഇട്ടു.. പക്ഷെ തുറക്കുന്നില്ല…
അജുമല്‍  റൂമില്‍ ഉണ്ടാകും.. അപ്പുറത്ത് നിന്ന് താക്കോല്‍ ഇട്ടിരിക്കും എന്നുകരുതി അജുമല്നെ വിളിച്ചു..

വാതില്‍ തുറക്കെന്ന്‍ പറഞ്ഞപ്പോള്‍ …ഞാന്‍ ഡ്രൈവ് ചെയ്യുകയാണ് ..ഇവിടെ തുറക്കാന്‍ കാറിന്റെ ഡോര്‍ മാത്രമേ ഉള്ളൂ ….

എന്നാല്‍ ശരി ചിലപ്പോള്‍ പ്രജിത്ത് വന്നിട്ടുണ്ടാകും എന്ന് പറഞ്ഞപ്പോള്‍ നീ ഏതു  ഫ്ലോറില്‍ ആണ് എന്ന് ഒന്നുകൂടി നോക്കിക്കേയെന്ന്  …

ഞാന്‍ 1507 ന്റെ മുന്നിലാ…

കൊള്ളം എന്നാല്‍ നേരെ നാല് നില താഴേക്ക്‌ ഇറങ്ങി 1107 ല്‍ പോയി തുറന്നു നോക്ക്.. വാതില്‍ തുറക്കും …

അപ്പോഴാണ്‌ ഞാന്‍ നില്‍ക്കുന്നത് 15 -)൦  നിലയില്‍ ആണല്ലോ എന്ന് മനസ്സിലാക്കിയത്‌ …

നേരത്തെ താമസിച്ച ഫ്ലാറ്റ് പതിനഞ്ചാം നിലയില്‍ ആയ ഓര്‍മ്മ വെച്ച് കയറിയതാ..

എന്റെ താക്കോല്‍ പ്രയോഗം കണ്ട് ഈ ഫ്ലാറ്റിലെ ആളുകള്‍ പോലീസിനെ വിളിക്കുന്നതിനുമുന്നെ പോയേക്കാം…

അങ്ങനെ വീണ്ടും നാല് നില താഴേക്കിറങ്ങി റൂമിന്റെ മുന്‍പില്‍ എത്തിയതും കറന്റ്‌ വന്നു..
ലിഫ്റ്റും വര്‍ക്ക്‌ ചെയ്യാനും തുടങ്ങി…

എന്റെ ബെസ്റ്റ്‌ ടൈം അല്ലെ….

റൂമില്‍ കയറി ഞാന്‍ കട്ടിലില്‍ കിടന്നപ്പോഴേ തീരുമാനിച്ചു …

നാളെ സിക്ക്‌ ലീവ് എന്ന്.

©Lajeev Kalappattil

Thank you for reading malayalam blogs Kalappadan

 

ഒരു പണിയുമില്ല …

പ്രത്യേകിച്ച് ഒരു പണിയും ഇല്ല…

ചുമ്മാ മാനം നോക്കി.. അല്ല .. റൂമിലെ CFL ബള്‍ബും നോക്കി കട്ടിലില്‍ കിടക്കുന്നു …

ഓഫീസിലെ തിരക്ക് കഴിഞ്ഞെത്തി  വീട്ടിലേക്കുള്ള പതിവു ഫോണ്‍ വിളിയും കഴിഞ്ഞു..

ഇവിടെയും സുഖം .. അവിടെയും സുഖം…

പ്രജിത്ത് kitchen ല്‍  ആണ്.. അവന്‍ അവിടെ കാളനും  സാമ്പാറും വെക്കുകയൊന്നുമല്ല …

കല്യാണ നിശ്ചയം കഴിഞ്ഞതിനാല്‍ വരാനിരിക്കുന്ന ഭാര്യയുമായി ഭാവിജീവിതം അവിയല്‍ ആക്കുന്നതിനെകുറിച്ചുള്ള കുലംകശമായ ചര്‍ച്ചയിലാണ് ഫോണില്‍ …

ഉടന്‍ തീരുമെന്ന് ഒരു പ്രതീക്ഷയും ഇല്ല…

അപ്പുറത്തെ റൂമില്‍ അജുമല്‍ …

അവന്‍ ഒന്‍പതു മണിയോടെ ഭക്ഷണം കഴിക്കാന്‍ തിരക്ക്‌ കൂട്ടും .. ഞങ്ങള്‍ ആത് വലിച്ചു നീട്ടി 10.30 ആക്കും.. കഴിച്ചു കഴിയുന്നതും  അവന്‍ എഴുനേറ്റ് റൂമില്‍ കയറി വാതില്‍ അടക്കും…

നേരത്തെ കിടന്നാലും അവനെ രാവിലെ കണ്ടാല്‍ ഉറങ്ങിയിട്ടില്ലാത്തവനെപോലെ തോന്നും …

ഡാ തടിയാ.. നിന്നെ ഞാന്‍ പിടിച്ചോളാം….

പറഞ്ഞുവന്നത് ഞാന്‍ ഇങ്ങനെ എന്ത് ചെയ്യണമെന്നറിയാതെ കുത്തിയിരിക്കുന്നു..

വെറുതെ മരച്ചുവട്ടില്‍ ഇരുന്ന ന്യുട്ടന്റെ തലയില്‍ ആപ്പിള്‍ വീണപ്പോഴാണല്ലോ അദ്ദേഹം എന്തോ കണ്ടു പിടിച്ചത് …

എന്റെം തലയില്‍ എന്തേലും വീഴുമായിരുക്കും കണ്ടുപടിക്കാന്‍… … ..

ഇല്ല… ഇവിടെ  വീഴാന്‍ ദേ ഞാന്നു കിടക്കുന്ന  ബള്‍ബ്‌ മാത്രമേയുള്ളൂ… വീണാല്‍ തന്നെ  ..  അതെന്തെന്നു കണ്ടുപിടിക്കാന്‍ തന്നെ ഞാന്‍ ഉണ്ടാകില്ല… പിന്നല്ലേ…

അവന്‍ ഗുരുത്വം ഇല്ലത്തവനാണെന്നു നിങ്ങളും പറയും….

ഒന്നും വീഴാതെ തന്നെ ഞാന്‍ വീണു…

എന്റെ മനസ്സ്  ഭൂതവും വര്‍ത്തമാനവും കഴിഞ്ഞ് ഭാവിയിലേക്ക്  … ഭാവി എന്ന് പറഞ്ഞാ …

ഞാനും kitchen ല്‍  കയറി അവിയല്‍ വെക്കുന്നതോ റൂമില്‍ കയറി വാതില്‍ അടക്കുന്നതോ അല്ല…

പത്തന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷം ഞാന്‍ എങ്ങനെ .. എവിടെ ആയിരിക്കും എന്നതിനെ കുറിച്ച്….

ആദ്യം മനസ്സിലേക്ക് വന്നത് കൂറ്റാലി  പാപ്പാനെയും ചിരുത അമ്മൂമ്മയെയുമാണ് …

കൂറ്റാലി പാപ്പന് ഇപ്പോള്‍ ഒരു 80 വയസ്സെങ്കിലും കഴിഞ്ഞിട്ടുണ്ടാകും …ഇപ്പോഴും ഒരു 300 തേങ്ങയോക്കെ നിഷ്പ്രയാസം പോതിക്കും…

ആ കാലം ആകുമ്പോള്‍ എന്റെ കോലം എന്താകും.. ഇപ്പൊ തന്നെ ഒരു തേങ്ങ പൊതിക്കാന്‍ പറ്റുന്നില്ല…

അന്ന് ഉണ്ണിക്കുട്ടന്റെ മോന്‍ ഒക്കെ എന്നെ എന്താകും വിളിക്കുക…

ലെജീവ്‌  അപ്പൂപ്പന്‍ .. …

കേള്‍ക്കാന്‍ തന്നെ ഒരു രസമില്ല …

എനിക്ക് അപ്പോള്‍ ഉണ്ണിക്കുട്ടന്റെ അമ്മയുടെയും ഓഫീസിലെ നെറ്റ് വര്‍ക്ക്‌  എഞ്ചിനീയര്‍ ന്റെയും പേരുകള്‍ ആണ് ഓര്‍മ്മവന്നത് …

അവരെ ബിന്‍സ്മോന്‍ അപ്പൂപ്പന്‍ എന്നും സ്വപ്നമോള്‍ അമ്മൂമ്മ എന്നും വിളിക്കണ്ടേ …

പേരിടുമ്പോള്‍ എല്ലാ കാലത്തിനും പറ്റുന്ന പേരൊക്കെ ഇടണം ..

ഒരു പേരില്‍ ഒക്കെ എന്തിരിക്കുന്നു എന്നൊന്നും പറയുന്നതില്‍ അര്‍ത്ഥമില്ല…

©Lajeev Kalappattil

Thank you for reading malayalam blogs Kalappadan

കേട്ടുകേള്‍വി

ജോജു, അവനെ ഞാന്‍ പ്രത്യേകിച്ച് പരിചയ പെടുത്തേണ്ടതില്ല …
നമ്മുടെ ഒക്കെ വിദ്യാഭ്യാസ കാലഘട്ടത്തില്‍ … നമുക്കൊക്കെ സുപരിചിതനായ ഒരുവന്‍ …
അവന്‍ വളരെ ആത്മാര്‍ത്ഥതയോടെ …നിഷകളങ്കതയോടെ .. പറയുന്നതും പ്രവര്‍ത്തിക്കുന്നതും ആയ കാര്യങ്ങള്‍ പക്ഷെ ആന മണ്ടത്തരങ്ങളായിരിക്കും …
ഒരിക്കല്‍ ഇത്തരം മണ്ടത്തരങ്ങള്‍ കാണിച്ചു കൂട്ടിയാല്‍ പിന്നീട് അവന്‍ മനസ്സാ… വാചാ.. കര്‍മ്മണാ … അറിയാത്ത പല കഥകളും അവന്റെ പേരില്‍ പുറത്തിറങ്ങും… അല്ലെങ്ങില്‍ ഇറക്കും…
പക്ഷെ ഈ കഥ അത് ജോജുവിന്റെ സ്വന്തം….
നീന്തല്‍ അറിയാത്ത ജോജു ഒരിക്കല്‍ വഞ്ചിയില്‍ യാത്ര ചെയ്യുകയായിരുന്നു….
വഞ്ചി പെട്ടന്ന് മറിഞ്ഞു… ജോജു വെള്ളത്തിലേക്കും…
മുങ്ങി താന്ന് കൊണ്ടിരുന്ന അവന്‍ ഒരു മീന്‍ പോകുന്ന കണ്ടു…
ആ മീനിനെ പിടിച്ച് കരയിലേക്ക്‌ എറിഞ്ഞു ജോജു വിളിച്ചു പറഞ്ഞു….
” ഞാനോ മുങ്ങി ചാകും.. നീ എങ്കിലും പോയി രക്ഷപെടൂ …. “

1 2 3